Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Summer Rains

Idukki

കാർഷിക മേഖലയ്ക്ക് ഉണർവേകി വേനൽമഴ

ചെറുതോണി: കൊടുംചൂടിന് ആശ്വാസം പകർന്നെത്തിയ വേനൽമഴ ഹൈറേഞ്ചിലെ കാർഷിക മേഖലയ്ക്ക് ആശ്വാസമായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ചൂട് കൂടുതലായിരുന്ന വേനൽക്കാലത്ത് നാണ്യവിളകളും തന്നാണ്ടുവിളകളും പച്ചക്കറിയുമെല്ലാം വാടിത്തളർന്നു തുടങ്ങിയിരുന്നു. ഏലം കർഷകരാണ് ഏറെ ദുരിതത്തിലായിരുന്നത്. പലരും കൃഷി നനയ്ക്കാൻ വെള്ളമില്ലാതെ വലഞ്ഞു. ഏത്തവാഴകൾ വെള്ളമില്ലാതെ ഒടിഞ്ഞുവീണു.

കാർഷിക മേഖല തകർച്ചയുടെ മൂർധന്യാവസ്ഥയിലെത്തിയപ്പോഴാണ് ആശ്വാസമായി വേനൽമഴയെത്തിയത്. കാപ്പികൾ പൂവിട്ടും കുരുമുളക് ചെടികളിൽ പുതുനാമ്പുകൾക്കൊപ്പം തിരിയിട്ടതുമെല്ലാം കർഷകരിൽ പ്രതീക്ഷ നിറച്ചിരിക്കുകയാണ്. പച്ചക്കറി കൃഷിക്കും വേനൽമഴ ഗുണമായി. വേനലിൽ തളിരുകൾ കരിഞ്ഞും ചുരുങ്ങിയും പച്ചക്കറികൃഷികൾ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത് വേനൽമഴ തടഞ്ഞു. ഹൈറേഞ്ചിൽ ഏലം കർഷകരാണ് വേനൽമഴയിൽ ഏറ്റവുമധികം സന്തോഷിക്കുന്നത്. ഏലംകൃഷി വ്യാപകമായിട്ടുള്ള മേഖലകളിൽ ഒട്ടുമിക്ക ദിവസവും മഴ ലഭിക്കുന്നുണ്ട്. കാര്യമായ മഴ ലഭിക്കാത്ത പ്രദേശങ്ങളും ഹൈറേഞ്ചിലുണ്ട്.

District News

വേനൽമഴ തണുപ്പിച്ചു; ഉള്ളിൽ തീയുമായി കർഷകർ

ചമ്പക്കുളം: കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴ വരണ്ടുണങ്ങിയ മണ്ണിനും പ്രകൃതിക്കും കുളിർമ പകർന്നപ്പോൾ കുട്ടനാട്ടിലെ നെൽകർഷകർക്ക് ഇത് ആധിയാണ് സമ്മാനിക്കുന്നത്. കഴിഞ്ഞദിവസം വൈകുന്നേരം ആലപ്പുഴ ജില്ലയിൽ കുട്ടനാട് ഉൾപ്പെടെ മിക്ക ഇടങ്ങളിലും ശക്തമായ കാറ്റോടുകൂടി മഴ പെയ്തിരുന്നു.

ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട മഴയത്ത് കുട്ടനാട്ടിലെ കൊയ്യാൻ പാകമായ നെൽച്ചെടികൾ വീണതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. വിത കഴിഞ്ഞ് 100-110 ദിവസങ്ങളായ പാടശേഖരങ്ങളാണ് ഭൂരിപക്ഷവും. 120 ദിവസങ്ങമാകുമ്പോൾ കൊയ്ത്ത് നടത്തേണ്ട പാടങ്ങളാണ് ഭൂരിപക്ഷവും.

കഴിഞ്ഞദിവസം മുതൽ കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ കൊയ്ത്താരംഭിച്ചു. കൊയ്യാൻ പാകമായി നില്ക്കുന്ന നെൽച്ചെടി മഴ പെയ്യുമ്പോൾ നിലംപതിക്കാൻ സാധ്യത കൂടുതലാണ്. നെൽച്ചെടി വീണാൽ വിളവിന്‍റെ പകുതി പോലും കൊയ്തെടുക്കാനാവില്ലെന്നാണ് കർഷകർ പറയുന്നത്. കൂടാതെ കൊയത്തു യന്ത്രമുപയോഗിച്ച് കൊയ്യാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യും.

മഴ പെയ്ത് കണ്ടത്തിൽ സംഭരിക്കപ്പെടുന്ന വെള്ളം നെൽച്ചെടികൾ വീഴുന്നതോടെ ഒഴുകി മാറാൻ ബുദ്ധിമുട്ടാകും. ഇത് യഥാസമയം യന്ത്രമിറക്കി കൊയ്ത്ത് നടത്തുന്നതിനും ബുദ്ധിമുട്ടുണ്ടാക്കും. അതോടൊപ്പം ഈർപ്പമുള്ളതിനാൽ വീണു കിടക്കുന്ന കതിർമണികൾ കിളിർക്കുകയും ചെയ്യും.

കഴിഞ്ഞ പല വർഷങ്ങളിലും മികച്ച വിളവുണ്ടായിട്ടും വേനൽ മഴമൂലം യഥാസമയം കൊയ്തെടുക്കാനാവാതെ പോയത് കർഷകർക്ക് വലിയ നഷ്ടം വരുത്തിയിരുന്നു. കുട്ടനാട്ടിലെ നെൽ കർഷകർക്ക് വേനൽമഴ ആശങ്കയുടെ നാളുകളാണ് സമ്മാനിക്കുന്നത്.

Latest News

Corehub Up